ലൊക്കേഷനില്‍ നിന്ന് ജോര്‍ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങൾ
സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വാദിറാം മരുഭൂമിയിൽ കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസം പാക്ക്അപ്പ് ആയിരുന്നു. നിലവിൽ ജോർദാൻ വിമാനത്താവളത്തിൽ ഉള്ള ഹോട്ടലിൽ ആണ് പൃഥ്വിയും സംഘവും. സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഷെഡ്യൂള്‍ പാക്ക്അപ്പ് ആയി തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ആടുജീവിതം തുടങ്ങും മുമ്പ് പ്രചരിച്ച ഫാന്‍ മേയ്ഡ് പോസ്റ്ററിലെ ലുക്കിനോട് സാമ്യം തോന്നും വിധത്തിലാണ് പൃഥ്വിയെ കാണാനാകുക.മാർച്ച് പതിനാറിനാണ് ജോർദാനിൽ ഷൂട്ട് തുടങ്ങുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു.നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് ജോർദാനിലെ വാദിറാമിൽ പുനരാരംഭിച്ചിരുന്നു.
മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് ജോര്‍ദാനിലെ വാദിറാമില്‍ ഇപ്പോൾ പൂര്‍ത്തിയായത്. ചിത്രത്തിന് വേണ്ടി മൂന്ന് മാസം സിനിമകളെല്ലാം ഉപേക്ഷിച്ച് പൃഥിരാജ് മെലിഞ്ഞിരുന്നു.ജോര്‍ദാനില്‍ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കൊറോണ ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങുന്നതും. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്.