പ്രമുഖ ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്തയെ വീടിനുള്ളിൽ മരിച്ച നിലയിൽ. ആത്മഹത്യ ചെയ്തതാനെന്നാണ് പ്രാഥമിക നിഗമനം ലഭിച്ചിരിക്കുന്നത്. ഇന്‍ഡോറിലെ വീട്ടില്‍ ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കാണാനിടയായത്. ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയുണ്ടായി. ഹിന്ദി ടി.വി. പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്ക് എന്നിവയില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. 25 വയസായിരുന്നു താരത്തിന്.
കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറയുകയുണ്ടായി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ മരിച്ചുപോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’ എന്നാണ് പോസ്റ്റില്‍ കുറിച്ചിരുന്നത്.