മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പൂത്ത് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി മുന്‍ അംഗരക്ഷകന് കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. സുശാന്തുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇപ്പോൾ കേസെടുത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി അന്വേഷണസംഘം നാളെ മുബൈയിലെത്തുന്നതാണ്.
സുശാന്തും കാമുകി റിയയും ലഹരിയുപയോഗിക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി സുശാന്തിന്റെ മുന്‍ അംഗരക്ഷകനായിരുന്ന മുഷ്താഖ് ഒരു ദേശീയ ചാനലിനോട് പറയുകയുണ്ടായി. വിദേശത്ത് നിന്ന് വിലകൂടിയ ഹാഷിഷ് എത്തിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം കള്ളമാണെന്ന് സുശാന്തിന്റെ സഹായി അങ്കിത് ആചാര്യ പറഞ്ഞു. എന്നാൽ അതേസമയം, ലഹരി വസ്തുക്കൾ ആവശ്യപ്പെട്ട് റിയ ചാറ്റ് നടത്തിയിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തുകയുണ്ടായി. ലഹരി മരുന്ന് സുശാന്തിന് നൽകിയെന്ന സൂചനയും ലഭിക്കുകയുണ്ടായി. അന്വേഷണ സംഘം റിയയുടെ രക്ത സാമ്പിൾ ശേഖരിക്കും. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെപി മൽഹോത്രയുടെ നേതൃത്വത്തിൽ മുംബൈയിലെയും ഡല്‍ഹിയിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുക.